Powered By Blogger

ബെയ്ലക്സ് അറിയാത്തവര്‍ക്ക് വേണ്ടി

സാമൂഹികവും കാലിക പ്രസക്തവുമായ വിഷയങ്ങള്‍ സെലക്റ്റ് ചെയ്യുകയും അതിനെകുറിച്ച് സംവദിക്കുകയും ചെയ്യുന്ന ഒരുകൂട്ടം സുഹൃത്തുക്കള്‍ ബെയ്ലക്സ് എന്ന വോയ്സ് മെസ്സഞ്ചറില്‍ ഒരുമിച്ച്കൂടുകയും ദിവസം ചര്‍ച്ച ചെയ്യുന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചെറിയ വിശദീകരണം ഇടുകയും ചെയ്യുന്നു. എല്ലാവര്‍ക്കും സ്വാഗതം ..... മണിയമ്പാറ റൂമിലേക്ക്.

Tuesday, June 2, 2009

പ്രകൃതിയുടെ നിലവിളികള്‍

ഉപഭോഗാസക്തിയുടെ ക്രൂരമായ കയ്യേറ്റത്തിനു വിധേയമായി പിടയുന്ന പ്രകൃതിക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന കയ്യേറ്റങ്ങളേപറ്റി ബോധവാന്മാരാകുകയും അതോടൊപ്പം പ്രകൃതിയുടെ നിലക്കാത്ത നിലവിളികള്‍ക്ക് നിവൃത്തിവരുത്താനും നമ്മള്‍ ശ്രമിക്കണം.അശാസ്ത്രീയമായ നമ്മുടെ ഭൂവിനിയോഗം പല ദോഷങ്ങളും ഭൂമിക്ക് വരുത്തുന്നു.നമ്മുടെ കൊച്ചുകേരളത്തിന്റെ കഥ തന്നെയെടുക്കു. അനിയന്ത്രിതവും അശാസ്ത്രീയവുമായ മണലെടുപ്പ് നമ്മുടെ പുഴകളെ നശിപ്പിക്കുന്നു. അതിലൂടെ നമുക്ക് നഷ്ടപ്പെടുന്നത് ശുദ്ധജലവും ജീവിക്കാനുള്ള അവസ്ഥയുമാണ്. 1967 ലെ നെല്പാടങ്ങളും മറ്റും സംരക്ഷിക്കാനുള്ള സര്‍കാര്‍ വിജ്ഞാപനം മറ്റു കാര്യങ്ങള്‍ക്ക് കൃഷി സ്തലങ്ങള്‍ ഉപയോഗിച്ചാല്‍ അല്ലെങ്കില്‍ കൃഷി സ്തലങ്ങള്‍ തരിശിട്ടാല്‍ അത് ഏറ്റെടുക്കാന്‍ പോലും നിയമം അനുശാസിക്കുന്നു. പക്ഷെ നിയമം ശക്തമായി നടപ്പിലാക്കാന്‍ കഴിഞില്ലെന്നത് നമ്മുടെ കഴിവുകേട്. നിയന്ത്രണമില്ലാതെയും നിയമവിരുദ്ധവുമായ ഭൂവിനിയോഗം മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് നാം അനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍.
പ്രകൃതിക്ക് വേണ്ടി ഒരു സര്‍വസമരത്റ്റിനു നമ്മള്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ അത് ദൂരവ്യാപകമായ പ്രത്യാഗാതങ്ങള്‍ക്ക് കാരണമാവും. വികസനത്തിന്റെ പേരില്‍ പ്രകൃതിയെ കൊലക്ക്കൊടുക്കുമ്പോള്‍ പ്രകൃതിയുടെ ഭാഗമായ മനുഷ്യന്‍ തന്നെയാണ് വില നല്‍കേണ്ടിവരുന്നത്. പ്ലാച്ചിമടയും വന നശീകരണവും നമ്മുടെ പുഴകളുടേയും കായലുകളുടേയും ശോഷണവും ഭൂമിയെ കടല്‍ വിഴുങ്ങുന്നതും എല്ലാം നമ്മള്‍തന്നെ വരുത്തിവെച്ചതാണ്.

Sunday, May 24, 2009

ലഹരിയില്‍ മുങ്ങുന്ന കേരളം

ക്കേരളത്തിന്റെ മദ്യോപഭോഗ സംസ്കാരം സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ല് എന്നതിലേക്ക് വളര്‍ന്നതിന്റെ കണക്കുകള്‍ നമ്മെ ഞെട്ടിക്കുന്നതാണ്.1984ല്‍ വാര്‍ഷിക വരുമാനം 85 കോടി ആയിരുന്നെങ്കില്‍ 25 വര്‍ഷം കൊണ്ട് നമ്മുടെ മദ്യ വില്പനയിലെ വളര്‍ച്ച നോക്കു,2009ഓടെ വാര്‍ഷിക വരുമാനം 4617 കോടിയായി. ചാരായ നിരോധനത്തോടെയാണ് വിദേശമദ്യത്തിന്റെ വില്പനയില്‍ കുത്തനെയുള്ള വര്‍ധനവ് രേഖപ്പെടുത്തിയതെങ്കിലും ശരാശരി കണക്കെടുപ്പ് നടത്തിയാലും ‘മദ്യകേരള’ത്തിന്റെ വളര്‍ച്ച വ്യക്തമാവും. ബീവറേജസിന്റെ 330 ചില്ലറവില്പന കേന്ദ്രങ്ങളുടേയും 16 മൊത്ത വിതരണ കേന്ദ്രങ്ങളുടെയും ക്കാണ്‍സ്യൂമര്‍ ഫെഡിന്റെ 46 വില്പന കേന്ദ്രങ്ങളുടേയും കണക്കുകള്‍ മാത്രമാണിത്. ഇതിനേക്കാള്‍ എത്രയൊ കൂടുതലാണ് വ്യാജവില്പന കേന്ദ്രങ്ങള്‍
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 300ല്‍ ഒരാളാണ് മദ്യപിച്ചിരുന്നതെങ്കില്‍ ഇന്നത് ഇരുപതില്‍ ഒരാളായി, 1986 കാലഘട്ടത്തില്‍ മദ്യപാനം തുടങ്ങിയിരുന്നത് 19 വയസിലായിരുന്നു എങ്കില്‍ 90ല്‍ 17ഉം 94ല്‍ 14ഉം ഇപ്പോള്‍ 13 വയസ്സിലും ആയി മദ്യപാനശീലം തുടങ്ങുന്നത്. കോളേജ് കാമ്പസുകളിലാണ് മദ്യപാനശീലം തുടങ്ങുന്നത്, നമ്മുടെ വിദ്യാലയങ്ങാള്‍ക്ക് ചുറ്റിലുമുള്ള ചെറിയ പെട്ടിക്കടകളില്‍ നിന്ന് പാന്‍പരാഗിലും ഹാന്‍സിലുമൊക്കെ തുടങ്ങുന്ന ലഹരിയുപയോഗം പിന്നീട് വലിയ വലിയ ലഹരികള്‍ തേടി പോകുന്നതിലും മദ്യപാനത്തിലും മയക്കുമരുന്നു ഉപയോഗത്തിലും ഒക്കെ എത്തിപ്പെടുന്നു.
നമ്മുടെ നാട്ടില്‍ മറ്റു ലഹരികല്‍ക്കും ഒരു പഞ്ചവുമില്ല.കേരളത്തില്‍ മയക്കുമരുന്ന് ലോബിയുടെ ഹെഡ് ആയി വര്‍ത്തിക്കുന്നത് കൊച്ചിയാണ്. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ നടക്കുന്ന വില്പന ഫലപ്രധമായി തടയാനും പോലീസിനാകുന്നില്ല. ആലുവ,മട്ടാഞ്ചേരി, പെരുമ്പാവൂര്‍, പ്രദേശങ്ങള്‍ മയക്കുമരുന്ന് കേന്ദ്രങ്ങളാണ്.ഇവിടേക്ക് എത്തുന്നത് അന്യ സംസ്ഥാനങ്ങളായ ആന്ദ്ര, ഒറീസ, അസം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും.

Tuesday, May 19, 2009

തീവ്രവാദ പ്രസ്ഥാനങ്ങള്‍ പിടിമ്മൂറുക്കുന്നുവോ...?

തീവ്രവാദം ചര്‍ച്ചചെയ്യപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ വിഷയം തന്നെയാണ്.മുന്‍പും ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ കടന്നുവന്നിട്ടുണ്ട്. പലപോഴും തങ്ങളുടെ മത വിശ്വാസങ്ങള്‍ ശരിയായ രീതിയില്‍ പുലര്‍ത്താന്‍ അനുവാദമില്ലാതെ വരുമ്പോള്‍ ആണ് തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു തന്നെ പറയാം തീവ്രവാദം നിലനില്‍ക്കുന്ന പല രാജ്യങ്ങളിലും അത്തരം സാഹജര്യം നിലനില്‍ക്കുന്നില്ല എന്നതാണ് യാഥാര്‍ത്യം. പഞ്ചാബിലെ തീവ്രവാദ പ്രസ്താനങ്ങളും മാവോയിസ്റ്റുകളും ഇടക്കാലത്ത് കേരളത്തില്‍പോലും ശക്തിപ്പെട്ട നെക്സലൈറ്റ്, അയ്യങ്കാളി പടകളുമെല്ലാം തീവ്രവാദത്തിന്റെ ഓരോ മുഖങ്ങളാണ്.
ശ്രീലങ്കയിലെ LTTE തീവ്രവാദം പക്ഷെ നമ്മള്‍ മനസിലാക്കേണ്ടത് ജീവിക്കാനുള്ള തമിഴരുടെ അവകാശത്തിനുള്ള പോരാട്ടമായിരുന്നു. തുടക്കത്തിലുണ്ടായിരുന്ന സൌമ്യഭാവം നിലനിര്‍ത്താന്‍ കഴിയാ‍ത്തതും അവകാശങ്ങള്‍ നേടിയെടുക്കാന്‍ അക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും വഴി തിരഞ്ഞെടുത്തതുമാണ് പുലി പ്രഭാകരനു വിനയായത്. ഇത്തരം തീവ്രവാദ നിലപാടുകള്‍ അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്നു തെറ്റിദ്ദരിക്കപ്പെടാന്‍ കാരണാമായി. അതുകൊണ്ട് തന്നെയാണ് മിക്ക രാജ്യങ്ങളും LTTE യെ ഭീകര ലിസ്റ്റില്‍ പെടുത്തിയതും.
എന്നാല്‍ കേരളാത്തിന്റെ മണ്ണില്‍ മുളച്ചുപൊന്തുന്ന തീവ്രവാദ കാഴ്ചപ്പാടുള്ള പ്രസ്ഥാനങ്ങള്‍ നമ്മുടെ യുവതയെ തെറ്റിന്റെ പാതയിലേക്ക് നയിക്കുകയാണ്. ചെറിയ വിഷയങ്ങള്‍ പോലും പര്‍വതീകരിച്ചും മസ്തിഷ്കപ്രക്ഷോളനം വഴിയും അനാവശ്യ ചിന്തകള്‍ ഹൃതയത്തില്‍ കുത്തിവെച്ച് ആത്മഹത്യാപരമായ ഒരു തീരുമാനത്തിലേക്ക് അവരെ കൊണ്ടെത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇടക്കാലത്ത് മലയാളികളുടെ പേരുകള്‍ നിരന്തരമായി വന്നുകൊണ്ടിരിക്കുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കുക. 2007 സെപ്റ്റംബറില്‍ ഹൈറേഞ്ചിലെ മാവോയിസ്റ്റ് ശ്രീലങ്കന്‍ തീവ്രവാദി സാന്നിദ്ധ്യത്തെ കുറിച്ച് അഭ്യന്തരമന്ത്രി കോടിയേരി പരാമര്‍ശിക്കുകയുണ്ടായി. അതുപോലെ കേരളാ തീരങ്ങളില്‍ LTTE സാന്നിധ്യവും RDX ഇറക്കുമതിയും നടാന്നതായി 2007 ല്‍ ദക്ഷിണമേഖല നാവിക സേനാ മേധാവിയുടെ പ്രസ്ഥാവനയും നാം ഗൌരവത്തോടെ കണ്ടില്ല. പലപ്പോഴും താല്‍ക്കാലിക ലാഭത്തിനുവേണ്ടി നമ്മുടെ രാഷ്ട്രീയനേതാക്കള്‍ തന്നെ തീവ്രവാദികളെ സഹായിക്കുന്നുണ്ടെന്നുള്ളത് ഒരു പരമാര്‍ത്ഥം മാത്രമാണ്.
പലപ്പോഴും തീവ്രവാദത്തിന്റെ പേരും പറഞ്ഞു നടക്കുന്ന ഭരണകൂട ഭീകരതയും നാം കണ്ടില്ലെന്നു നടിച്ചുകൂട. അനാവശ്യമായ ഏറ്റുമുട്ടല്‍ നാടകങ്ങളും പ്രതികാരമുള്ളവനെ കൊന്ന് തീവ്രവാദി ലിസ്റ്റില്‍ പെടുത്തുന്നതും നമ്മുടെ നാട്ടില്‍ സര്‍വസാധാരണാമായിരിക്കുന്നു. പലപ്പോഴും മാധ്യമങ്ങളുടെ അനാവശ്യമായ കവറേജ് ചോദ്യം ചെയ്യാന്‍ കൊണ്ട്പോയവനെപ്പോലും ഉസാമാബിന്‍ ലദിന്‍ ആക്കുന്ന തരത്തിലുള്ളതാണ്.എവിടെ ആക്രമണാമുണ്ടായാലും ഒരു മത വിഭാഗത്തിന്റെ പേരില്‍ മാത്രം വെച്ചുകെട്ടാനുള്ള വെമ്പല്‍ ഒരു മതേതര രാഷ്ട്രത്തിനു ഒരിക്കലും ഭൂഷണമല്ല.

Sunday, May 17, 2009

ജനവിധിക്ക് ഒരു അവലോകനം

കോണ്‍ഗ്രസ്സ് പോലും പ്രതീക്ഷിക്കാത്തത്ര വലിയ വിജയവുമായി ജനങ്ങള്‍ പാര്‍ട്ടിയെ അമ്പരപ്പിച്ചപ്പോള്‍ കേരളത്തിലും ബംഗാളിലും ഇടതു പക്ഷത്തിന്റെ പരാജയവും നാം കണ്ടു. എന്‍.ഡി.എ ക്കുള്ള വിജയവും പ്രധാനമന്ത്രിയാവാനുള്ള അധ്വാനിയുടെ സ്വപ്നവും സ്വപ്നമായിത്തന്നെ അവശേഷിച്ചപ്പോള്‍ നിരാശകൊണ്ടായിരിക്കണം അധ്വാനി പ്രതിപക്ഷനേതാവാവാന്‍ പോലും ഇല്ലെന്നു പറഞ്ഞത്.
മന്മോഹന്‍സിംഗും സോണീയാഗാന്ധിയും ചരിത്രം തിരുത്തിക്കൊണ്ട് പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കി, അങ്ങനെ 15മത് ലോക്സഭാ തിരഞ്ഞെടുപ്പ് അത്ഭുതങ്ങളുടേതായി. 2004 ല്‍ നല്ല പ്രകടനം കാഴ്ചവെക്കാനായ സംസ്ഥാനങ്ങള്‍ നിലനിര്‍ത്താനായതോടൊപ്പം ഉത്തര്‍ പ്രദേശില്‍ ശ്ക്തമായി തിരിച്ചുവരാനായതും കോണ്‍ഗ്രസ്സിനു നേട്ടമായി. കേരളം,ബംഗാള്‍,രാജസ്ഥാന്‍,പഞ്ചാബ്,മധ്യപ്രദേശ് എന്നിവിടങ്ങ്നളിലെ നേട്ടവും കൂടെ സഖ്യ കക്ഷികള്‍ തൃണമൂല്‍ ബംഗാളിലും ഡി.എം.കെ തമിഴ്നാട്ടിലും എന്‍.സി.പി മഹാരാഷ്ട്രയിലും മിന്നുന്ന പ്രകടനം നടത്തിയതോടെ യു.പി.എ കേവല ഭൂരിപക്ഷത്തിലേക്ക് അടുത്തു.
ബി.ജെ.പി ഭരിക്കുന്ന ഹിമാചല്‍,ഗുജറാത്ത്,കര്‍നാടക,ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും രാജസ്ഥാന്‍ നശ്ടപ്പെട്ടതും മധ്യപ്രദേശ് മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മോശപ്പെട്ട പ്രകടനവും ബി.ജെ.പി യെ തളര്‍ത്തി. ജാര്‍ഖണ്ഡില്‍ അല്പം മെച്ചമുണ്ടായപ്പോള്‍ പക്ഷെ ഒറ്റക്കു പൊരുതിയ ഒറീസ നഷ്ട കച്ചവടമായി.യു.പി യിലും കാര്യമായ നേട്ടമൊന്നും കൊയ്യാനായില്ല. ബിജെപിയുടെ സഖ്യകക്ഷികളില്‍ ജനതാതള്‍ യു വിനുമാത്രമാണ് അല്പം നേട്ടമുണ്ടാക്കാനായത്. അകാലിദളിനു പഞ്ചാബിലും ശിവസേനക്ക് മഹാരാഷ്ട്രയിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ല.ഹരിയാനയില്‍ സഖ്യമുണ്ടയിട്ട് കൂടി കഴിഞ്ഞ തവണ നേടിയ ഒരു സീറ്റ് പോലും നില നിര്‍ത്താനായില്ല, എന്നാല്‍ ബംഗാളില്‍ ബിജെപിക്ക് ഒരു അക്കൌണ്ട് തുറക്കാനായത് ഇടതുപക്ഷത്തിനു തിരിച്ചടിയായി.
കോണ്‍ക്രസ്സിനെ നാമമാത്രസീറ്റിലൊതുക്കാന്‍ സ്രമിച്ച ലാലു മുലായം പാസ്വാന്‍ എന്നിവര്‍ക്കും വന്മുന്നേറ്റം പ്രവചിച്ച സമാജ്വാദി കക്ഷികളും മൂന്നാം മുന്നണി കൊണ്ട് അധികാരത്തില്‍ വരാന്‍ ശ്രമിച്ച ഇടതുപക്ഷവും ബി.എസ്.പിയും എല്ലാം ഫലം വന്നപ്പോള്‍ തകര്‍ന്ന് തരിപ്പണമാ‍യി. മായാവതിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടം നിലനിര്‍ത്താനായില്ല. പശ്ചിമ ബംഗാളില്‍ മമത ഇടതുമുന്നണിയുടെ അടിത്തറാ ഇളക്കി19 സീറ്റ് നേടിയപ്പോള്‍ ഡല്‍ഹിയില്‍ എല്ലാസീറ്റും കോണ്‍ഗ്രസ്സ് തൂത്ത്‌വാരി.

തിരഞ്ഞെടുപ്പ് വിശകലന മാമാങ്കം

മണിയമ്പാറയിലേക്ക് 3 ദിവസമായി നടക്കുന്ന തിരഞ്ഞെടുപ്പ് മാമാങ്കത്തിലേക്ക് സ്വാഗതം,
ടെലിവിഷം ചാനലുകളും മാധ്യമങ്ങളും എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ പുറത്ത്‌വിട്ടുകൊണ്ടിരിക്കുമ്പോള്‍ അതിലൊന്നും കഴമ്പില്ലെന്നാണ്പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്.പ്രവചിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നു യു.പി എ വാക്താവ് അഭിഷേക് മനുസിങ്ങും യു.പി.എ ക്ക് മുന്തൂക്കമുണ്ടെന്ന തരത്തിലുള്ള എക്സിറ്റ്പോള്‍ ശരിയല്ലെന്നും കണക്കിലെടുക്കെണ്ടെന്നും എന്‍.ഡി.എ കണ്‍‌വീനര്‍ ശരത് യാദവും പറയുന്നു. എന്‍.ഡി.എക്ക് വ്യക്തമായ ഭൂരിപക്ഷവും അധ്വാനിയുടെ പ്രധാനമന്ത്രി സ്താനവുമാണ് അദ്ദേഹത്തിന്റെ വാദം.സുസ്തിരമായ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സീറ്റ് കോണ്‍ഗ്രസ്സിനുണ്ടാവുമെന്നു കോണ്‍ഗ്രസ്സും 166 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നു ബിജെപിയും,സി പി എമ്മും പറയുന്നത് തങ്ങളുടെ സീറ്റ് കുറയില്ലെന്നാണ്. വാദഗതികളും എക്സിറ്റ്പ്പോള്‍ ഫലങ്ങളും കൊഴുക്കട്ടെ, ഈ ഒരു ദിവസം കൂടി കാത്തിരിക്കാം നമുക്ക്, അടുത്ത ജനങ്ങളെ വിഡ്ഢിവേഷം കെട്ടിക്കാനുള്ള ചാന്‍സ് ആര്‍ക്കാണെന്നു അറിയാന്‍ വേണ്ടി. ഒപ്പം നമുക്ക് പ്രാര്‍ത്ഥിക്കാം...... നല്ലൊരു നാളേക്ക് വേണ്ടി.

Thursday, May 14, 2009

പരസ്യങ്ങളുടെ സ്വാധീനവും പിന്നെ നമ്മളും


‘നാണംകെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാപ്പണം തീര്‍ത്ത് കൊള്ളും’
ഇന്നിന്റെ ഈ ജീവിതത്തില്‍ ഒഴിച്ചുകൂടാത്ത ഒന്നായിരിക്കുന്നു പരസ്യങ്ങള്‍, അല്ലെങ്കില്‍ നമ്മളെ അങ്ങനെയാക്കി മാറ്റിയിരിക്കുന്നു ഇവിടത്തെ ഉല്പന്ന നിര്‍മാതാക്കളും മാധ്യമങ്ങളും കൂടി. പില്പനചരക്കാക്കപ്പെടുന്ന സ്ത്രീയും അശ്ലീലതയും കുറേ മധുരമുള്ള വാക്കുകളും ഒക്കെ കൂടി നമ്മെ മായാ വലയത്തിലാക്കിയിരിക്കുകയാണ്. അടുത്തകാലത്തായി റ്റി.വി യില്‍ നിരന്തരമായി കാണുന്ന ഒരു പരസ്യമാണ് i-phill. ഇതു 72 മണിക്കൂറിനുള്ളില്‍ ഗര്‍ഭദാരണം തടയുന്നു. അതിലെ പരസ്യ വാചകങ്ങളും രംഗങ്ങളും ശ്രദ്ധിക്കു, ഒരമ്മ മകളുമായി സംസാരിക്കുന്നത്, ഒരു പ്രൊട്ടക്ഷനുമില്ലാതെയോ എന്ന ഒരമ്മയുടെ ഉത്കണ്ഠ. എന്നിട്ട് അമ്മയുടെ ഉപദേശം ഇങ്ങനെ പോകുന്നു...ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ i-phill കഴിക്കണമെന്ന്, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ലൈംഗീകത ജീവിത പങ്കാളിയോട് മാത്രം എന്ന് പറയുന്നതിനു പകരം പുറത്ത്പോവുമ്പോള്‍ നിരോധ് കൊണ്ട് പോണം എന്നു പറയുന്ന നമ്മുടെ ഭരണകൂടവും എല്ലാംകൂടെ എവിടെക്കാണ് നമ്മെകൊണ്ട്പോകുന്നത്. ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകള്‍ പോലും പരസ്യത്തിന്റെ പിന്നണിയോടെ വിപണിയില്‍ ചിലവാക്കുന്നത് എത്രത്തോളം ആശാവഹമല്ല.
മറ്റൊരു പരസ്യമേഖലയാണ് ജുവല്‍‌സ്, ഒരു കൂട്ടര്‍ കൂടുതല്‍ കാശ് വാങ്ങാന്‍ അതിന്റെ ക്വാളിറ്റിയെ കുറിച്ചും വിലകുറച്ച് വാങ്ങുന്ന സ്വര്‍ണത്തില്‍ മാരകമായ രോഗങ്ങള്‍ വരുത്തുന്ന വിശാംഷമുള്ള ലോഹങ്ങള്‍ കൊണ്ടുള്ളതാണെന്നും പറഞ്ഞ് ഭയപ്പെടുത്തുമ്പോള്‍ മറ്റൊരുകൂട്ടര്‍ വിശ്വാസ്യത തെളിയിക്കാന്‍ മണിടാഗ് ഉണ്ടെന്നും പറഞ്ഞ് വീളിക്കും ഇനി മറ്റൊരു കൂട്ടരാവട്ടെ അങ്ങോട്ട് പോകരുതെന്നു പറഞ്ഞും.....കാഴ്ചക്കാരന്റെ കഷ്ടകാലം. തൊഴില്‍ മേഖലകളിലെ മഹത്വം വര്‍ണിച്ചും ശമ്പളത്തിന്റെ പെരുപ്പിച്ച കണക്കും എല്ലാം കൂടി സേഫ്റ്റി കോഴ്സിലേക്ക് ക്ഷണിക്കുമ്പോള്‍ അതില്‍ നിന്നു വിരുതും വാങ്ങി പുറത്ത് ജോലിക്ക് പോകുമ്പോഴാണ് യാതാര്‍ത്ഥ്യം തിരിച്ചരിയുന്നത്
ഇന്നു പുതിയൊരു പരീക്ഷണത്തിനു കൂടി നമ്മുടെ മുതലാളിമാര്‍ ഒരുങ്ങിയിട്ടുണ്ട്, സിനിമകളില്‍. പ്രോഗ്രാമുകള്‍ക്കിടയില്‍ പരസ്യം വരുമ്പോള്‍ റിമോട്ട് തിരയുന്നവര്‍ പക്ഷെ സിനിമകള്‍ക്കിടയില്‍ അറിയാതെ കടന്നുവരുന്ന പരസ്യങ്ങള്‍ മാറ്റില്ല എന്നു മനസിലാക്കിയാണീ പുതിയ പ്രേക്ഷക വധം.

Wednesday, May 13, 2009

ആത്മഹത്യ


ജീവിതത്തിന്റെ യാഥാര്‍ത്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ വേണ്ടി ആത്മഹത്യ പ്രാപിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍കത്തിലാണ്.ഇന്നിന്റെ ദൃശ്യമാധ്യമങ്ങള്‍ പലപ്പോഴും ആത്മഹത്യയെ പ്രോത്സാ‍ഹിപ്പിക്കുന്നു എന്നുവേണമെങ്കില്‍ പറയാം. റിയാലിറ്റി ഷോകളും സീരിയലുമൊക്കെ അനുകരിച്ച് അറിയാതെ ആത്മത്യാഗം ചെയ്യുന്നവര്‍ ഒരുവശത്ത്, മറുവശത്ത് പ്രേമ നൈരാശ്യം എന്നും സാമ്പത്തിക നഷ്ടമെന്നുമൊക്കെ പറഞ്ഞും ആത്മഹത്യയെ പുല്‍കുന്നു.ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള കഴിവില്ലായ്മയാണ് നമ്മള്‍ ഇതില്‍കാണുന്നത്.
ഒരുപാട് പ്രശസ്തര്‍ ഇങ്ങനെ ആത്മഹത്യയുടെ വഴിതേടിയിട്ടുണ്ട്. ഹിറ്റ്ലറും വേലുത്തമ്പി ദളവയും തിരുവിതാംകൂര്‍ മഹാരാജാവ് സ്വാതിതിരുനാളും ,കവയിത്രി നന്ദിത, നോവലിസ്റ്റ് നന്തനാര്‍ സില്‍ക് സ്മിത അങ്ങനെ നിരവധി പേര്‍ ഈ പട്ടികയിലുണ്ട്.
നിയമം കൊണ്ട് ആത്മഹത്യകൊണ്ട് ആത്മഹത്യ തടയാന്‍ കഴിയുമെന്നു തോന്നുനില്ല, നമ്മുടെ നാട്ടില്‍ ആത്മഹത്യ കുറ്റകരമാണ് ഇന്ത്യന്‍ പീനല്‍കോഡ് 309 പ്രകാരം.
ആത്മഹത്യയുടെ അനുഷ്ഠാനങ്ങളാണ് ജപ്പാനില്‍ യോദ്ധാക്കള്‍ അനുഷ്ടിച്ചിരുന്ന വയറുകീറിയുള്ള ഹരാകിരി എന്ന ആത്മഹത്യാ രീതി. അതുപോലെ നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന അനുഷ്ഠാനാത്മക സ്വയംഹത്യയായിരുന്നല്ലോ സതി.