Powered By Blogger

ബെയ്ലക്സ് അറിയാത്തവര്‍ക്ക് വേണ്ടി

സാമൂഹികവും കാലിക പ്രസക്തവുമായ വിഷയങ്ങള്‍ സെലക്റ്റ് ചെയ്യുകയും അതിനെകുറിച്ച് സംവദിക്കുകയും ചെയ്യുന്ന ഒരുകൂട്ടം സുഹൃത്തുക്കള്‍ ബെയ്ലക്സ് എന്ന വോയ്സ് മെസ്സഞ്ചറില്‍ ഒരുമിച്ച്കൂടുകയും ദിവസം ചര്‍ച്ച ചെയ്യുന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചെറിയ വിശദീകരണം ഇടുകയും ചെയ്യുന്നു. എല്ലാവര്‍ക്കും സ്വാഗതം ..... മണിയമ്പാറ റൂമിലേക്ക്.

Saturday, May 2, 2009

ശ്രീലങ്കയിലെ പുലിവേട്ടയും അനുബന്ധ പ്രശ്നങ്ങളും


സ്വാതന്ത്രാനന്തര ശ്രീലങ്കക്ക് നേരിടേണ്ടിവന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചിലുകളുടെ ദാരുണ ദൃശ്യങ്ങളായിരുന്നു.10 ലക്ഷത്തിലേറെയുള്ള തമിഴരെ അംഗീകരിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല,അതിനു ശേഷം തമിള്‍ മേധാവിത്വമുള്ള പ്രദേശങ്ങളില്‍ സിംഹളന്മാരെ കുടിയിരുത്തുന്നതും പ്രശ്നം രൂക്ഷമാക്കി. പിന്നീട് വന്ന പല ഭരണ പരിഷ്കാരങ്ങളും തമിഴരെ രണ്ടാം തരക്കാരാക്കി. പരോക്ഷ സര്‍ക്കാര്‍ സഹായത്തോടെ തമിഴരെ ആക്രമിക്കാനും ഈ കാലയളവില്‍ തുടങ്ങി.1956 ല്‍ സിംഹളീസ് ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷയാക്കുകയും അതുപോലെ തന്നെ ശ്രീലങ്കന്‍ യൂണിവേഴ്സിറ്റിയില്‍ തമിഴരെ ഒതുക്കാന്‍ 1970 ല്‍ തമിഴര്‍ക്ക് മുപ്പത് ശതമാനം കൂടുതല്‍ മാര്‍ക്ക് വേണം എന്നുകൂടി വന്നതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി.1972 ല്‍ സിലോണിന്റെ പേര്‍ ശ്രീലങ്ക എന്നാക്കുകയും റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ഉണ്ടായി.
ഇങ്ങനെ സിംഹള വല്‍കരിച്ച നിയമങ്ങള്‍ വളരെ സമാധാനത്തോടെ നേരിട്ട ശ്രീലങ്കന്‍ തമിഴന്മാര്‍ പക്ഷെ 1976 ലെ എല്‍ ടി ടി ഇ പിറവി വരെയെ സംയമനം പാലിച്ചുള്ളു.(2 വര്‍ഷം മുമ്പ് തമിള്‍ ന്യൂ ടൈഗര്‍ എന്ന സംഘടന L T T E എന്നു പേരു മാറ്റുകയായിരുന്നു ) ശ്രീലങ്ക സര്‍കാരിന്റെ തമിഴ് വിരുദ്ധ നിലപാട് സായുധമായി നേരിടാനിറങ്ങിയ വേലുപ്പിള്ള പ്രഭാകരന്റെ ദൃഡനിശ്ചയം ലോകം കണ്ട മികവുറ്റ ഒരു വിപ്ലവ പ്രസ്ത്ഥാനത്തിന്‍ ജന്മം നല്‍കി. പിന്നീട് വിപ്ലവപ്രസ്താനം ഒരു തീവ്രവാദപരമായ നിലപാട് കൈകൊണ്ടെങ്കിലും ശേഷമുള്ള രക്തചൊരിച്ചില്‍ ഒഴിവാക്കുന്നതിനു 1985 ല്‍ ഇന്ത്യ മധ്യസ്തനായി, പക്ഷെ ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴരെ പൌരന്മാരായി അംഗീകരിക്കാനൊ തമിഴര്‍ക്ക് സ്വയംഭരണാധികാരം നല്‍കാനൊ ശ്രീലങ്ക കൂട്ടാക്കിയില്ല. അതിനാല്‍ പകുതിയില്‍ തന്നെ സന്ധി സംഭാഷണം നിര്‍ത്തിവെക്കപ്പെട്ടു.
ശേഷകാലം ഒരു ലക്ഷത്തോളം മനുഷ്യര്‍ മരിച്ചു വീണതില്‍ നാമമാത്രമായ സംഖ്യയെ സിംഹളര്‍ ഉണ്ടായിരുന്നുള്ളു.പക്ഷെ ചാവേര്‍ ആക്രമണത്തില്‍ മരിക്കുന്ന സിംഹള നേതാക്കളുടെ ചരിത്രങ്ങള്‍ ലോകത്തിനു മുന്നില്‍ L T T E യെ കൂടുതല്‍ ക്രൂരമായി ചിത്രീകരിക്കാന്‍ ശ്രീലങ്കന്‍ സര്‍കാര്‍ ഉപയോഗിച്ചു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു ശേഷമാണ് ഭാരതം പോലും L T T E യെ ഭീകര ലിസ്റ്റില്‍ പെടുത്തിയത്, 1992ല്‍ ആയിരുന്നു ഇത്. ലോകത്ത് മിക്ക രാജ്യങ്ങളും L T T E യെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത് 2000 നു ശേഷമായിരുന്നു എന്നതും നാം ഇതോട് കൂട്ടിവായിക്കണം.
സ്വന്തം നിയന്ത്രണത്തിലുള്ള പ്രവിശ്യകളില്‍ എങ്ങനെ ഭരിക്കണം എന്നു തീരുമാനിക്കുന്ന L T T E ക്ക് കര,വ്യോമ,നാവിക സേനകള്‍ ഉള്ള ലോകത്തെ ഏക തീവ്രവാദി(?) സംഘടന എന്ന പ്രത്യേകതയും ഉണ്ട്. കൂടാതെ ചാര സംഘടനയും കരിമ്പുലികളുമൊക്കെ ചേരുമ്പോള്‍ സംഗതി പൂര്‍ണം.
2005 ലെതിരഞ്ഞെടുപ്പിനു ശേഷം തീവ്ര സിംഹളനായ മഹീന്ദ്ര രാജപക്ഷെ അധികാരത്തില്‍ വരുകയും തമിഴര്‍ക്കെതിരെ അതികിരാതമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. തമിഴ് മക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ സിംഹളനായാലും തമിഴനായാലും ക്രൂരമായി വകവരുത്തി.സണ്ഡേ മിറര്‍ പത്രത്തിന്റെ എഡിറ്റര്‍ ലസാന്തെ വിക്രമതുംഗെ സിംഹളനായിട്ടും സത്യം വിളിച്ചു പറയാന്‍ ശ്ശ്രമിച്ചതിന്റെ പേരില്‍ വധിക്കപ്പെട്ടു. അനേകം പത്ര പ്രവര്‍ത്തകര്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു, പത്രമോഫീസുകള്‍ ആക്രമിക്കപ്പെട്ടു. തമിഴ് ഗ്രാമമായ വെങ്കലയില്‍ നടന്ന അരുംകൊലകളും ബലാത്സംഗങ്ങളും തുടര്‍കഥയായി. ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണോ വേണ്ടത് നമ്മള്‍.
പതിനായിരക്കണക്കിനു കുട്ടികള്‍ അനാഥമാവുമ്പോഴും സ്ത്രീകള്‍ വൈധവ്യം പേറുമ്പോഴും ലക്ഷങ്ങള്‍ പാലായനം ചെയ്യുമ്പോഴും ശ്രീലങ്ക അവകാശപ്പെടുന്നത് തങ്ങള്‍ തമിഴരെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ്.!!

No comments:

Post a Comment